Tuesday, July 3, 2012

ഓര്‍മ്മ വഴി പ്രവാസം

ഇന്നും തിരയെടുക്കാതെ
തോഴീ നമ്മള്‍ ചുട്ട മണ്ണപ്പം

നിന്റെ വളക്കൊഞ്ചലില്‍
ചുമ്പനം കൊണ്ടെന്റെ ആദ്യ കവിത

ഉപ്പ്* വച്ച് പരിഭവം തീര്‍ത്ത
നിന്റെ കളിവൈഭവം

കാശിത്തുമ്പയ്ക്കും മുക്കൂറ്റിക്കും
മത്സരിച്ച ഓണക്കാലം

ആറ്പ്പ് വിളികളില്‍
തൊണ്ട പൊട്ടിയ ഉത്രാടരാവ്

ആത്മസൌഹൃദത്തിന്റെ
തെളീനീരഭിഷേകം

ഒടുവില്‍ നിന്റെ വേദനക്ക്
ദേഷ്യം തീര്‍ക്കാന്‍ നാം

മത്സരിച്ചെറിഞ്ഞ കുഞ്ഞ് കല്ലുകള്‍
അമ്പലക്കുളത്തിന്റെ അടിത്തട്ടില്‍
കിടന്ന് ശപിച്ചതത്രേ
രക്തചന്ദ്രിക നാളിലേക്കുള്ള
നിന്റെ പ്രയാണം
പൂഴിമണലില്‍ ചുട്ട് പഴുത്ത്
എന്റെ ഏകാന്തത

No comments:

Post a Comment