Sunday, July 22, 2012

ചൂരക്കാട്ടുകര ചരിതം 1



കൂട്ടുകാരെ ഇതെന്റെ ഗ്രാമത്തിന്റെ ചരിത്രം ... നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു ... ഒരു തുടര്‍പരമ്പര ... ഇഷ്ടപ്പെട്ടെന്നറിഞ്ഞാല്‍ തുടരും ഇല്ലേലും തുടരും ....

പണ്ട് പണ്ടു വളരെ പണ്ടു അണ്ഡകടാഹം എന്ന സംബവം ഉണ്ടാകുന്നതിനും മുന്‍പ് ചൂരക്കാട്ടുകര എന്ന ഒരു ഗ്രാമം നിലനിന്നിരുന്നു (ഇന്നും ഉണ്ട് പിന്നെന്തിനാ കോവാലാ പ്രത്യോകിച്ചിങ്ങനെ പറഞ്ഞെന്ന് ചോയ്ച്ചാല്‍ ഒരു മൂച്ചിന് എന്നുത്തരം ).വിലങന്‍ കുന്ന് എന്ന ഒരു വിലങ്ങിന്ന്റെ ചൊട്ടില്‍ വിലങ്ങനെ കിടക്കുന്ന ഒരു നാട്.....കാറ്റും വെളിചവും ആവൊളം കടന്നു വരികയും വന്നപോലെതന്നെ തിരിചു പോവുകയും ചെയ്തിരുന്ന നാടു...... പാടങള്‍ പാടവരമ്പുകള്‍ തോടുകള്‍ കുളങള്‍ എന്നിവ ആവശ്യത്തിനും കള്ള്ഷാപ്പുകള്‍ ചാരായഷാപ്പുകള്‍ എന്നിങനെയുള്ള മനുഷ്യന്റെ അത്യാവശ്യത്തിനു വേണ്ടിയുള്ള സകലതും സുലഭമായിട്ടുള്ള ഭൂമിയിലെ ഏകസ്വര്‍ഗ്ഗം എന്നു സകലമാനദേഹങളും അംഗീകരിക്കുന്ന ഒരു റൊമാന്റിക് കൊനാട്ട് പ്ലേസ് അതാണു ചൂരക്കട്ടുകര...



വിലങ്ങന്‍ കുന്നിനേക്കാള്‍ ഉയരത്തില്‍ അസാമന്യ തലപ്പൊക്കത്തില്‍ ഒരു ലോകം മുഴുവന്‍ പരന്നുകിടക്കുന്ന അമല കാന്‍സര്‍ റിസറ്ച് സെന്റര്‍ എന്ന ഫൈവ് സ്റ്റാര്‍ ആസ്പിറ്റല്‍.... സുന്ദരിയായ കന്യകയുടെ അരഞാണം പോലെ (പൂവാലന്മാര്‍ക്ക് പുളകിതരാവാന്‍ വേണ്ടി മാത്രമാണീ സെന്റന്‍സ്) ചൂരക്കാട്ടുകരയുടെ അരക്കെട്ടിലൂടെ ദൈവമൊ കേരളസര്‍ക്കാരൊ അണിയിചു കൊടുത്ത നാഷണല്‍ ഹൈവെ....ഒരു ഗ്രാമത്തിന്റെ മുഴുവന്‍ തുടിപ്പുകളറിഞ്ഞ് എന്നും ഏതു സുനാമിയിലും ശാന്തമാ‍യൊഴുകുന്ന കിഴക്കെതോട്.....ചൂരക്കാട്ടുകരയിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എന്നു വേണ്ട എല്ലാര്‍ക്കും പചപ്പിന്റെ അനന്ത സാധ്യതകള്‍ മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടി ഈശ്വരന്‍ സ്വയം ഇറങിവന്ന് സ്രഷ്ടിച്ച ചീരംകുളമെന്ന ലോകാത്ഭുതം.......എത്ര തന്നെ മാറ്റിയാലും കടുതതവേനല്‍ കാലത്തുപോലും പച്ചനിറമല്ലാതെ മറ്റൊരു നിറത്തിലും കാണാന്‍ കഴിയാത്ത ചണ്ടികള്‍ കൊണ്ടു മൂടപെട്ട് കിടക്കുന്ന ചീരംകുളം....എല്ലാ ജലാശയങ്ങളെയും നീല നിറത്തില്‍ കാണീക്കുന്നതിനെതിരെ ചൂരക്കാട്ടുകരക്കാര്‍ പ്രതിഷേധത്തിനൊരുങ്ങുന്നുണ്ടെന്ന് പ്രശാന്ത് രഘുവംശം ഡല്‍ഹിയില്‍ നിന്ന് പണ്ടൊരിക്കല്‍ ഒന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു ..ഇങനെയൊക്കെ പറഞാലും പറഞാലും തീരാത്ത ഒരു മഹാസംഭവാമീ യുഗെ യുഗേ ആണു ചൂരക്കാട്ടുകര.....



ഫൈവ് സ്റ്റാര്‍ ക്ഷേത്രങ്ങളും അതായത് രമണാ ഹിന്ദുപുരാണത്തിലെ സ്റ്റാറുകളായ അയ്യപ്പന്‍, സുബ്രഹ്മണ്യന്‍, ശ്രീരാമന്‍, പരമശിവന്‍ പിന്നൊരു സ്റ്റാറിനി ഭഗവതിയും കുടികൊള്ളുന്ന അഞ്ച് നക്ഷത്ര ക്ഷേത്രങ്ങളും ... ഒരു ക്രിസ്ത്യന്‍ പള്ളിയും ( ഒരു നൂറ് മദറുമാരും ഇരുന്നൂറ്റമ്പത് സിസ്റ്റര്‍മാരും ഇത്തിരി പോലം ബ്രദറുമാരും പത്തില്‍ കുറഞ്ഞ ഫാദര്‍മാരും അടങ്ങുന്ന ഒരു കുടുമ്പം അവരങ്ങനെ സുഖായി ജീവിച്ച് പോണ ഒരു പള്ളി ) ,ഒരു മുസ്ലിം പള്ളിയും (കൈകാല്‍ വെട്ട് ഭയന്ന് ഒന്നും പറയുന്നില്ല) അനേകായിരം മനുഷ്യന്മാരും വളരെ സമാധാനത്തോടും മതമൈത്രിയോടും കൂടെ കഴിയുന്ന ഒരു അസാമാന്യ സംഭവംതന്നെയാണു ഈ ഗ്രാമം....



വിപ്ലവപ്രസ്ഥാനങള്‍ക്കും ബൂര്‍ഷ്വവാദികള്‍ക്കും അണികളെ സംബാവന ചെയ്യാന്‍ യാതൊരു മടിയും കാണിക്കാത്ത നാട്..എന്തിനധികം പറയുന്നു ചവറയില്‍ പോലും നാലാളെ തികച്ചെടുക്കാന്‍ കഴിയാത്ത ബോള്‍ഷെവിക് പാര്‍ട്ടിക്കു പോലും ജില്ലാഭാരവാഹികളെ സംബാവന ചെയ്ത നാട്....



രാഷ്ട്രീയമായും സാമൂഹികമായും അഞ്ച് ഭാഗങളായി വേര്‍തിരിക്കപെട്ടിരിക്കുന്ന ഗാന്ധിജി കണ്ട ആ പഴേ അതേ സ്വപ്ന ഗ്രാമം ...



ചൂരക്കാട്ടുകരയുടെ ബംഗാള്‍ എന്നറിയപ്പെടുന്ന തിയ്യം നാട്ടില്‍ രണ്ട് പുലികള്‍ ഉണ്ടായിരുന്നു ... പുലികളെന്നാല്‍ സാക്ഷാല്‍ ശിങ്കങ്ങള്‍ സഖാവ് ഗോവിന്ദേട്ടനും സഖാവ് തീപ്പാളി ശ്രീധരേട്ടനും ... സഖാവ് ഗോവിന്ദേട്ടന്റേയും തീപ്പാളി ശ്രീധരെട്ടന്റെയും കാലത്തില്‍ ഒരു ത്രിണമൂലികളും തലപ്പൊക്കിയിരുന്നില്ലത്രെ... അല്ലെങ്കില്‍ തല പൊക്കാന്‍ ധൈര്യം കാണിച്ചിരുന്നില്ലത്രേ ... കൂടുതല്‍ വിശദമായി ഈ രണ്ട് ശിങ്കങ്ങളും വരും കാലത്തില്‍ നിങ്ങളെ കൊല ചെയ്യാന്‍ വരും എന്നത് കൊണ്ട് വരും പൂരത്തിന്റെ തിടമ്പിപ്പൊ തന്നെ എഴുന്നള്ളിക്കണില്ല ....



വയസ്സാ‍യതു കോണ്ടൊ ചെവി കേള്‍ക്കാത്തത് കൊണ്ടൊ അല്ല ഇവര്‍ രാഷ്ട്രീയതില്‍ നിന്നും വിരമിചത്.... അച്ഛന്‍ രാഷ്ട്രീയത്തിന്റെ വഴിയിലൂടെ ആര്‍മാദിചു നടന്നതു കാരണം കിടപ്പാടം പോലും പണയത്തിലായിപോയതിനാല്‍ ഈന്തപനകളുടെ നാട്ടിലെക്കു വണ്ടികയറിയ മകന്‍ പിബി രഹസ്യമായി താക്കീത് ചെയ്തു എന്നാണ് മോളില്‍ പറഞ്ഞ രഘുവംശന്‍ റിപ്പോര്‍ട്ട്.... പണ്ടു അടിയന്തിരാവസ്തകാലത്ത് ഇന്ദിരാഗാന്ധിയെ ചെരുപ്പെറിയാന്‍ ധൈര്യം കാട്ടിയ സഖാവ് (പിന്നീട് ഒറ്റ ചെരുപ്പിട്ട് നടന്ന് ഒരു കാലില്‍ ആണി രോഗം വന്നെന്ന് കാണ്‍ഗ്രസ്സ്ക്കാര് പറയും ) അതിന്റെ പേരില്‍ കൈവന്ന തീപ്പാളി എന്ന പേരു അഭിമാനത്തൊടെ എവിടെയും പറഞു നടക്കുമായിരുന്ന ശ്രീധരേട്ടന്‍ ഇപ്പൊള്‍ വീട്ട്തടങ്കലില്‍ ആണു എന്നാണു രാഷ്ട്രീയവൈരികള്‍ പടച്ചു വിടുന്നതു.... വീട്ട് തടങ്കലെന്താ അത്രക്ക് പ്രശ്നമാണോ .. നോബേല്‍ സമ്മാനം വാങ്ങിയ ലാ ലവളില്ലേ ബര്‍മ്മാക്കാരി പെണ്‍കൊച്ച് അവളൊക്കെ എത്ര കിടന്നും നിന്നും ഇരുന്നു ചാരായം വാറ്റിയും പോലും വീട്ട് തടങ്കല്‍ അനുഭവിച്ചിരിക്കുന്നു ...



ശ്രീധരേട്ടന്റെ കാര്യത്തില്‍ ഇടപെട്ട പുത്രന്‍ തന്നെയാണു ഗോവിന്ദേട്ടന്റെയും രാഷ്ട്രീയ വനവാസത്തിന്റെ പിന്നിലത്രെ...മക്കള്‍ രാഷ്ട്രീയതില്‍ വിശ്വസിക്കാതിരുന്ന ഗോവിന്ദേട്ടന്റെ പുത്രന്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാന്‍ തുടങിയപ്പൊള്‍ മനം മടുത്തൊ മകനോടു പോരാടാന്‍ ശക്തിയില്ലതെയൊ രാഷ്ട്രീയം ഏകദേശം അവസാനിപ്പിച്ച മട്ടിലായി..... ഇനിയും തിയ്യം ഹ്യൂമന്‍ റിസോര്‍സുകളെ പറ്റിയുള്ള വിശേഷങ്ങള്‍ പറയുന്നതിനു മുന്‍പ് തിയ്യത്തിന്റെ ജ്യോമെട്രിക്കല്‍ അതായത് ഭൂമിജന്തുപിന്തുശാസ്ത്രത്തെ പറ്റി പറയേണ്ടത് അത്യാവശ്യമായിരിക്കുകയാണ് ...



തിയ്യം എന്ന മേഖലയെ പറ്റി പറഞ്ഞാല്‍ ചൂരകാട്ടുകരപാടമാണു ഇതിന്റെ അതിര്.... രാത്രികാലങളില്‍ സ്വസ്ഥമായി വെള്ളമടിക്കാന്‍ മാത്രമായി വളര്‍ന്നു വലുതായി ബര്‍ലിന്‍ മതില്‍ പോലൊരു അക്കെഷ്യ മരച്ചോടും....അടിചു പാമ്പായാല്‍ മുങ്ങി കുളിക്കാന്‍ ഒരു തോടും അത് കൊണ്ടു മാത്രം അഹങ്കാരികളായി പോയ കുറെ ചെറുപ്പക്കാരുണ്ട് ആ നാട്ടില്‍.....മംഗലശ്ശേരി നീലകണ്ടന്റെ അച്ചന്‍ ജനിക്കുന്നതിനും മുന്നേ തന്നെ ഇളനീരും പട്ടചാരയവും നല്ല കോംബിനേഷനാണെന്നു കണ്ടുപിടിച്ച മഹാന്മാരുള്ള സ്ഥലം....എന്തൊക്കെ പറഞാലും എല്ലാകൊല്ലവും തിമിര്‍ത്തു പെയ്യുന്ന ഇടവപ്പതിയില്‍ നിറഞ്ഞ് കവിയുന്ന കിഴക്കേതോടും തന്മൂലം വെള്ളപൊക്കത്തിലാകുന്ന തീയ്യവും പത്തൊ പതിനഞ്ചോ ദിവസം സ്കൂളില്‍ ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ ഒന്നുചേരാറുണ്ടു....



പണ്ടു ലാമ്പി എന്ന അതിവിശിഷ്ടവും പുരാതാനവുമായ സ്കൂട്ടര്‍ ഓടിചു ഒരാള്‍ വന്നപ്പോള്‍ മനുഷ്യസ്നേഹം ആവോളമുള്ളതും പരോപകാരികളുമായ തിയ്യത്തിന്റെ അയല്‍ ദേശവുമായ ചാമക്കാട്(ഇതു ചൂരക്കാട്ട്കരയിലെ സ്തലമല്ല) പ്രദേശത്തെ ജനങള്‍ മലവണ്ട് ഒരു ആളെ രാഞ്ചി കൊണ്ടു വരുന്നതാണെന്ന് കരുതി ആ മലവണ്ടിനെ തല്ലിപൊളിചു ആളെ രക്ഷിചിട്ടുണ്ടത്രെ....



മുല്ലപൂംബ്ബൊടിയേറ്റ് കിടക്കുന്ന കല്ലിന് അത്ര സൌരഭ്യമൊന്നും ഇല്ലെന്നാണു ആ സംബവത്തിനു ശെഷം തിയ്യം നിവാ‍സികള്‍ പറയുന്നതു....



തുടരും

No comments:

Post a Comment